എന്‍റെ ചിന്തകള്‍ തിളച്ചു മറിയുമ്പോള്‍ ഞാനത് ഈ ബ്ലോഗിലേക്കൊഴിച്ചുവെക്കും. നിങ്ങള്‍ക്കും അതു നുകരാം. സുസ്വാഗതം, ഷംനാസ്.പി.പി
തനിയെ
ഓർമ്മകളിലെ
ചില വൈകുന്നേരങ്ങളിൽ
മനസ്സിന്‍റെ വിങ്ങലാവാറുണ്ട്...
തനിച്ചാവുന്നത്
പലപ്പൊഴും
നിറം മങ്ങിയ
വൈകുന്നേരങ്ങളിലാണ്...
പകുതിക്ക് വെച്ച്
നിർത്തുന്ന പലതും
ആസ്വാദനത്തിന്റെ
അപൂർണ്ണതകളാണ്...
പടിയിറങ്ങിപ്പോകുന്ന
അവളുടെ രൂപം
നിറഞ്ഞ മിഴികളിൽ
മഞ്ഞുപോലെ അവ്യക്തം...
തനിച്ചാക്കിയതിന്‍റെ
കാരണങ്ങളുടെ ഉത്തരങ്ങൾ
അജ്ഞാതമായി തുടരുന്നു..
മനസ്സിന്‍റെ വിങ്ങലും..!!!
സ്റ്റാറ്റസ് അപ്ഡേറ്റ്
തൊട്ടിലില്‍ കിടന്നു കരയുന്ന തന്‍റെ കുഞ്ഞിനെ ശകാരിച്ച് അയാള്‍ വീണ്ടും മൊബൈലിലേക്കും ഫേസ്ബുക്കിലേക്കും മുഖം താഴ്ത്തി.
ശേഷം
കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിചരിക്കേണ്ടതിനെ കുറിച്ച് വാല്‍സല്യം കുത്തിനിറച്ച
വാക്കുകളില്‍ അയാള്‍ പുതിയ സ്റ്റാറ്റസ് അപ്ഡേറ്റു ചെയ്തു.
ലൈക്കുകള്‍
പെരുകുന്നതിനൊപ്പം കുഞ്ഞിന്‍റെ കരച്ചില്‍ തളര്‍ന്നു തളര്‍ന്നു നേര്‍ത്തില്ലാതായി.
മരണ വാറണ്ട്
പറഞ്ഞ അവധികള്‍ വിസ്മൃതികളായി.ഓരോ തേടി വരവിലും പുതിയ അവധികള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.
പുലരികള്‍, വസന്തങ്ങള്‍, ഋതുക്കള്‍.....
മാറി വരുന്ന വേനല്‍ചൂടിന് പോലും അയാളുടെ നിശ്ശബ്ദതയുടെ അത്ര തീക്ഷ്ണത ഇല്ലായിരുന്നു.
ചില സമയത്ത്, കൈയ്യകലത്തില്‍ നിന്നും ഞാന്‍ മാറി നിന്നത് നന്നായെന്ന് തോന്നിയിരുന്നു. ഇല്ലെങ്കില്‍ അയാളുടെ പ്രഹരം എന്‍റെ ദേഹത്ത് കൊള്ളുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.
വീണ്ടും വന്നപ്പോള്‍ അടുത്ത അവധി പറയാന്‍ തുനിയും മുമ്പ് അയാളെന്‍റെ വാക്കുകള്‍ക്ക് വിലങ്ങിട്ടു.
ഇനിയെനിക്ക് പറയാന്‍ അവധികളില്ലാത്ത വിധം മീസാന്‍ കല്ലില്‍ പേരെഴുതി കൊത്തി വെച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






















