പേജുകള്‍‌

മരണ വാറണ്ട്

പറഞ്ഞ അവധികള്‍ വിസ്മൃതികളായി.

ഓരോ തേടി വരവിലും പുതിയ അവധികള്‍ പറഞ്ഞു വിശ്വസിപ്പിച്ചു.

പുലരികള്‍, വസന്തങ്ങള്‍, ഋതുക്കള്‍.....

മാറി വരുന്ന വേനല്‍ചൂടിന് പോലും അയാളുടെ നിശ്ശബ്ദതയുടെ അത്ര തീക്ഷ്ണത ഇല്ലായിരുന്നു.

ചില സമയത്ത്, കൈയ്യകലത്തില്‍ നിന്നും ഞാന്‍ മാറി നിന്നത് നന്നായെന്ന് തോന്നിയിരുന്നു. ഇല്ലെങ്കില്‍ അയാളുടെ പ്രഹരം എന്‍റെ ദേഹത്ത് കൊള്ളുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.

വീണ്ടും വന്നപ്പോള്‍ അടുത്ത അവധി പറയാന്‍ തുനിയും മുമ്പ് അയാളെന്‍റെ വാക്കുകള്‍ക്ക് വിലങ്ങിട്ടു.

ഇനിയെനിക്ക് പറയാന്‍ അവധികളില്ലാത്ത വിധം മീസാന്‍ കല്ലില്‍ പേരെഴുതി കൊത്തി വെച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ